1.

പൊന്നാട ചാർത്തുമ്പോൾ

മേലാകെ അഹങ്കരിക്കും, അനങ്ങും.
മരണാനന്തരം പുതപ്പിക്കുമ്പോൾ
ഒന്നും അനങ്ങില്ല;
ഒട്ടും അഹങ്കരിക്കില്ല.

2.

ലിയവരെ കെട്ടിപ്പിടിച്ചാൽ

വലിയവരാകാം;
“മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ….”

ഈ വാദംതന്നെയാണ്
അയാൾ കോടതിയിൽ ബോധിപ്പിച്ചത്.
അല്ലാതെ ആരേയും
ഉപദ്രവിച്ചിട്ടില്ല.

3.

പുസ്തകപ്രകാശനത്തോടെ

തീർത്തും അനാഥനായ്.
മുമ്പ് വിളിക്കുന്നവരും
മിണ്ടാതായ്.
ഇപ്പോൾ അയാൾ
ഒരു വായനശാലയാണ്.

4.

രും എന്നെ ആദരിക്കരുത്.

ഒരാദരവിനും ഞാൻ കീഴടങ്ങില്ല.
ചില രാശി പണ്ടേ ദോഷം.
അതെന്റെ ജലദോഷം.
മൂക്ക് തൊടരുത്, ചീറ്റും.

5.

രിക്ക് കുടിക്കാൻ

തെങ്ങുകയറ്റം പഠിക്കണോ?
വേണ്ട.
തൽക്കാലം ഒരു സംഘടനയുണ്ടാക്ക്.
തെങ്ങ് നിലത്തേക്ക് വരും.

6.

വിടെ തിരിയുന്ന കോഴി;

ഇവിടെ കരയുന്ന കോഴി,
എല്ലാം കമ്പിയിലാണ്.
കമ്പി പഴുക്കുമ്പോൾ
കോഴികൾ തലകുത്തി മറിയും.
ഗ്രിൽ ചിക്കനാകും.
തീറ്റയുടെ ഉപപാഠഭേദം.

Keep In Touch!

Subscribe to Prathibhavam for Latest Updates.

We value your privacy and never share your email.