Published on: September 30, 2025

ജയപ്രകാശ് എറവ്: തൃശ്ശൂർ എറവ് സ്വദേശി. ഒരു സ്വകാര്യ ആയുർവേദ കമ്പനിയുടെ സെയിൽസ് ഓഫീസറായി റിട്ടയർ ചെയ്തു.
‘കണ്ണാടിയിൽ നോക്കുമ്പോൾ’, ‘അമ്മയുടെകണ്ണ്’ എന്നീ കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.
2025ലെ അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരങ്ങളിൽ ‘തൂലികാ ശ്രീ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ‘നഷ്ടഫലം’ കവിതക്കാണ് അവാർഡ്. ചെറുപ്പം മുതൽ കവിതയെഴുതുന്ന ജയപ്രകാശ്, മാതൃഭൂമിയുടെ ബാലപംക്തിയിലൂടെ കവിതകൾ എഴുതിയാണ് എഴുത്തുവഴിയിലെത്തിയത്.
നിലവിൽ, തൃശ്ശൂർ നെല്ലിക്കുന്ന് കാച്ചേരിയിൽ താമസിക്കുന്നു. ഭാര്യ: വിജയലക്ഷ്മി. എഴുത്തുകാരിയായ അഭിരാമി മകളാണ്.








