
മാനസഗീതം
ചില്ലുജാലക വാതിലിൽ
മെല്ലെ മുട്ടി വിളിച്ചൊരു
മുല്ലമലരിന്നിളം ഗന്ധ-
മെന്നിലലിഞ്ഞു ചേരേ,
പല്ലവി പാടിയെത്തി തെന്നൽ;
ചെമ്മേ വല്ലരി പൂത്തപോ-
ലനുപല്ലവി മൂളി, ഞാൻ.
പുലരി പൂത്താലുടൻ താനേ മറയുന്ന,
കുളിരു കോരിയ ചന്ദ്രികപോ-
ലുള്ളിലെ മൂടൽമഞ്ഞലയെങ്ങോ
മാഞ്ഞുപോയതുമറിഞ്ഞതില്ല.
പൂക്കളൊയിരം കസവു നെയ്തു
പൂത്തു നില്ക്കുമീ പുലർവേളയിൽ
പാടുന്നു ഞാനൊരു പുതുരാഗം;
തേടുന്നൊരു മാനസ മണിവീണ.
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

രമേശൻ കോതോർവാരിയം: അദ്ധ്യാപകൻ. തൃശ്ശൂർ മരത്താക്കര സ്വദേശി. ഭാര്യ: ശാന്തി. മക്കൾ: അക്ഷയ്, അശ്വിൻ, അശ്വതി. പ്രതിഭാവത്തിലൂടെ പ്രകാശിതമായ ‘മാനസഗീതം’ ആണ് ആദ്യ രചന.