Mazhanthal-Malayalam Poem of Ajithri

മഴാന്തൽ

ഴയത്ത്
ചോര നിറമുളള
തറയുള്ള,
മഞ്ഞചുമരുള്ള,
കൊച്ച് വീട്
വെള്ളം കേറി
ലാലിനെ പോലെ
ചരിഞ്ഞ് നിൽക്കുന്നു
തീവണ്ടി കേറി
പോവുന്ന
കുട്ടി അത്
കണ്ട് ചിരിച്ച്
പോവുന്നു.

ഓടിപ്പോയ
ഭാര്യയെ തേടി
പോകുന്ന
ഒരു തോട്
പുഴയെ നോക്കി
ജീവിതത്തിൻ്റെ
കണക്ക് മാത്രം
പറയുന്നു

ഒരു തോക്കുണ്ട്
തീവണ്ടിയുടെ
ഒടുവിലെ ബോഗിയിൽ
പ്രത്യേക പരിഗണന
ഉള്ളവരുടെ
ഇടയിൽ
രക്ഷകനായി
അഭിനയിച്ച്
ഒളിച്ചിരിക്കാതെ
ഞെളിഞ്ഞിരിക്കുന്നു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.

Read Also  ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/മുത്തുസ്വാമി ദീക്ഷിതരുടെ വാതാപിയും വാതാപിയിലെ ഗണപതിയും/സന്ധ്യ ഇ