വൃശ്ചികക്കാറ്റേല്‍ക്കുന്ന

വടക്കുന്നാഥനു മുന്നില

ന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍
കണ്ടാദ്യം, കണികണ്ടപോല്‍…

കള്ളിഷര്‍ട്ടും കരനേര്‍ക്കും
മുണ്ടുടുത്തു മെലിഞ്ഞൊരാ;-
ളെന്‍റെ കാവ്യവയല്‍പാട-
ത്തെന്നും കതിരിട്ടു നിന്നൊരാള്‍.

‘വൈലോപ്പിള്ളി’യെന്നച്ഛന്‍
വായ്പൊളിച്ചല്പമെങ്കിലും
പിന്നെയോടിക്കരം തൊട്ടു
തന്‍കരം ചേര്‍ത്തെടുത്തയാള്‍.

കന്നികായ്ക്കുന്ന മാവേറെ
പൊന്നണിഞ്ഞു നിറഞ്ഞപോ
ലെന്‍റെയുള്ളിലുമാ നാടന്‍
പൊന്നുടമ്പ് ചലിച്ചപോല്‍…

കുഞ്ഞുതുമ്പക്കുടം മൂര്‍ദ്ധാ
വഞ്ചിതം ചൂടിയോ ബലി!
അങ്കണത്തൈമാവിന്‍ പൂ
ങ്കൊമ്പ്, ഞാന്‍ കണ്ട വിസ്മയം!!

Trending Now

Free Subscription!

Subscribe to Prathibhavam for Latest Updates.