Published on: September 7, 2025


വെറുതെയിരുന്നൊരു
പാട്ടുകുറിക്കെ
കയറി വരുന്നുണ്ടദ്ദേഹം
കൈയിൽ നല്ലൊരു പൊതിയുണ്ടതിലേ-
ക്കെന്നുടെ മിഴികൾ പായുന്നു
പടിയിൽ മെല്ലെയിരുന്നിട്ടല്പം
ക്ഷീണം തീർക്കാനെന്നോണം
കൺകൾ മെല്ലെയടച്ചൂ പുഞ്ചിരി
മുഖകമലത്തിൽ വിളയാടീ
മുറ്റത്തങ്ങനെ മേഞ്ഞുനടക്കും
നായിൻ കുര കേട്ടിട്ടാകാം
കണ്ണു തുറന്നൂ പടിയിൽ വെച്ചൊരു
ചെല്ലമെടുത്തൂ, വെറ്റിലയും.
കണ്ണുകളല്പം മേല്പോട്ടോടി
താഴേക്കെത്തിയ നേരത്തായ്.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






