
രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. ‘അകം കാഴ്ചകൾ’, ‘ബുൾഡോസറുകളുടെ വഴി’, ‘ഒറ്റയിലത്തണൽ’, ‘മാവു പൂക്കാത്ത കാലം’ എന്നീ മലയാള കവിതാ സമാഹാരങ്ങളും ‘ഷെയ്ഡ് ഓഫ് എ സിംഗിൾ ലീഫ്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ചാണകത്തിണ്ണയില്‍
ഇലയിട്ടിരിക്കവേ
അഞ്ചാറു കറികളും സ്നേഹവും
കൂട്ടിയെന്നമ്മ വിളമ്പിയോരോണം,
കാത്തുകാത്തുള്ളൊരു
പുത്തനുടുപ്പെന്റെ
കൈയില്പ്പിടയ്ക്കുന്നൊരോണം!
ദേഹത്തു തുമ്പയും
വച്ചുകെട്ടിപ്പിന്നെ
പുലികളിയാവുന്നൊരോണം
ഉണക്കവാഴക്കച്ചികെട്ടിയുരുട്ടിയ
പന്തടിച്ചുത്സാഹമോണം!
ഓണമെന്നാലിന്നു
കോടികള്‍ വില്‍ക്കേണ്ട
കോര്പ്പറേറ്റുത്സവംമാത്രം!
സുന്ദരിച്ചേച്ചിമാര്‍
പാട്ടും കളിയുമായ്
മാഞ്ചോട്ടിലുത്സവമോണം
പിറ്റേന്നു ലേശം പുളിച്ച സാമ്പാര്‍ കൂട്ടി
നല്ല പഴങ്കഞ്ഞിയോണം!
ഓര്മ്മതന്നുപ്പേരിയോണം,
മനസ്സിലെ-
ഊഞ്ഞാലിലാടുന്നൊരോണം!
കസവുമുണ്ട, ത്തപ്പൂവൊക്കെയും
കപ്പലില്‍
ചൈനയില്‍ നിന്നല്ലോ വന്നു…
മാവേലിയപ്പനെ ആരോപിടിച്ചൊരു
തുണിക്കടമുന്നില് തളച്ചു!
മക്കളും പിള്ളേരും
ഫേസ്ബുക്കില്‍ വാട്സപ്പില്‍
ഓണം കളിച്ചിരിക്കുന്നു….
ഞാനുമീ ടി വിക്കു മുന്നിലാണിപ്പൊഴും
സദ്യയ്ക്കു പാഴ്സലും കാത്ത്…!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

രാജൻ കൈലാസ്: ആലപ്പുഴ മാവേലിക്കര വള്ളികുന്നം സ്വദേശി. ‘അകം കാഴ്ചകൾ’, ‘ബുൾഡോസറുകളുടെ വഴി’, ‘ഒറ്റയിലത്തണൽ’, ‘മാവു പൂക്കാത്ത കാലം’ എന്നീ മലയാള കവിതാ സമാഹാരങ്ങളും ‘ഷെയ്ഡ് ഓഫ് എ സിംഗിൾ ലീഫ്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.