Published on September 4, 2025


പുലരിതൻ പൊൻചിരി തൂവിയാ
പുലർക്കാറ്റാലാലോല നൃത്തമാടി.
കാറ്റിൻ കാതിൽ കളകളം തീർത്ത്,
കിളികൾ പാടി പൊന്നോണഗീതം.
പുഴകൾ തീർത്ത കുളിരോളത്തിനൊപ്പം
പൂത്തൊട്ടിയുമുതിർത്തൊരോണഗീതം.
തുമ്പിൽ മഞ്ഞണി താരകങ്ങളുതിർത്ത്,
തുമ്പയുമോതിയൊരോണഗീതം.
പുതുക്കോടിതൻ ഗന്ധം പരത്തി,
പൊൻ പുളകങ്ങളെല്ലാമോടിയെത്തി.
ഉള്ളിലൊരായിരമോണമുണർന്നു;
ഉള്ളിലെയോണമോ, പോയ്മറഞ്ഞു!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now






